എഴുത്തുകാരി മാത്രമായിരുന്നില്ല വിദ്യാഭ്യാസ വിചക്ഷണകൂടി ആയിരുന്നു പ്രൊഫ.ബി ഹൃദയകുമാരി.... ഹൃദയകുമാരി ടീച്ചർ...അധ്യാപനം എഴുത്ത് ഇത് രണ്ടിലും പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു എന്നും ഹൃദയകുമാരിടീച്ചർ. ജീവിതതുലാസിൽ ഇവരണ്ടും ഒരുപോലെ അവരുടെ സഹചാരികളായി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി അദ്ധ്യാപന രംഗത്തേക്കെത്തിയ ഹൃദയ കുമാരി ,വിദ്യാഭ്യാസരംഗത്തെ താള പിഴകൾക്ക് പരിഹാരം കാണുവാൻ എന്നും ശ്രമിച്ചുകൊണ്ടേയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ പ്രക്രിയയിൽ വലിയ പങ്കുണ്ട് ഹൃദയകുമാരിടീച്ചർക്ക്.
തിരുവനന്തപുരം യൂണിവേഴ്സിററി വിമൻസ് കോളേജ് , എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ കേരളത്തിലെ പല പ്രശസ്ത കലാലയങ്ങളിലും അദ്ധ്യാപികയായ ടീച്ചർ തിരുവനന്തപുരം വിമൻസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. മുപ്പത്തിയാറു വർഷത്തെ അധ്യാപന ജീവിതകാലത്ത്, സ്വന്തം വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ സമർത്ഥമായി പ്രയോഗിക്കുവാൻ ടീച്ചർക്ക് സാധിച്ചു.
കേരളത്തിലെ സർവകലാശാലകളിൽ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ അധ്യക്ഷ ഹൃദയകുമാരി ടീച്ചർ ആയിരുന്നു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി അദ്ധ്യക്ഷയും , സ്കൂൾപാഠ്യപദ്ധതിപരിഷ്കരണ കമ്മിറ്റിഅംഗവുമായിരുന്നു ടീച്ചർ.
കവിയും സ്വാതന്ത്ര സമര സേനാനിയുമായ ബോധേശ്വരന്റെയും വി.കെ കാര്ത്ത്യാനിയമ്മയുടെയും മകളായി ആറന്മുളയിൽ കലാപാരമ്പര്യമുള്ള വാഴപ്പള്ളിൽ തറവാട്ടിൽ ജനിച്ച മകൾ എഴുത്തിലും മികവു തെളിയിച്ചു. സാഹിത്യകാരി സുഗതകുമാരി സഹോദരിയാണ്. ബോധേശ്വരന്റെ മകൾക്ക് തന്റെ പിതാവിന്റെ ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകൾ എന്നും ആവേശമായിരുന്നു.എഴുത്തിന്റെ വഴിയിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു ടീച്ചറിന്റെ ചിന്തയും പ്രവർത്തനങ്ങളും...
1 അഭിപ്രായങ്ങള്‍
ഹൃദയ കുമാരി ടീച്ചറിനെ നന്നായി അവതരിപ്പിച്ചു. ആശംസകൾ സുബി..
മറുപടിഇല്ലാതാക്കൂ